Friday, June 20, 2008

ജൂണ്‍ മഴയുടെ ഇടനേരങ്ങളില്‍ ഒരു ആള്‍മഴയായി അയ്യപ്പന്‍ കണ്ണൂരില്‍ പെയ്തു. കവിത ചൊല്ലിയും കവിതക്കിടയില്‍ ജീവിതത്തെകുറിച്ച് കാവ്യാത്മകമായി സംസാരിച്ചും അയ്യപ്പന്റേതു മാത്രമായ രണ്ടു ദിവസങ്ങള്‍. ക്രയോണ്‍ മ്യൂസിക്സിനു വേണ്ടി സ്വന്തം കവിതകള്‍ ആലപിക്കാന്‍ വന്നതായിരുന്നു അയ്യപ്പന്‍. അയ്യപ്പനോടൊപ്പം സമയം മീഡിയ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫര്‍ യു. പ്രസന്നകുമാര്‍ നടത്തിയ സഹയാത്രയുടെ ചില ചിത്രങ്ങള്‍.
എ. അയ്യപ്പന്‍ - ഫോട്ടോ ഫീച്ചര്‍
ചിത്രങ്ങള്‍ : യു. പ്രസന്നകുമാര്‍

ഞാന്‍ കാട്ടിലും കടലോരത്തുമിരുന്ന്‌കവിതയെഴുതുന്നുസ്വന്തമായൊരു മുറിയില്ലാത്തവന്‍എന്റെ കാട്ടാറിന്റെ അടുത്തുവന്നു നിന്നവര്‍ക്കുംശത്രുവിനും സഖാവിനും സമകാലീന ദുഖികള്‍ക്കുംഞാനിതു പങ്കുവെക്കുന്നു.
ചിലര്‍ കല്ലെറിയുകയും ചിലര്‍ പൂവെറിയുകയും ചെയ്യുന്നുജീവപര്യന്തം ഞാന്‍ കവിതയുടെ തടവില്‍കഴിയാന്‍വിധിക്കപ്പെട്ടിരിക്കുന്നു.നിങ്ങള്‍ എന്റെ ആതിഥേയനും അറിവുമാകുന്നുഉപ്പില്‍ വിഷം ചേര്‍ക്കാത്തവനും ഉണങ്ങാത്ത മുറിവിനുവീശിത്തന്നവനും.
കാലവും കോലവും - പ്രകാശന്‍ മാണിക്കോത്ത്
-കവി സെബാസ്റ്റ്യനോടൊപ്പം
അയ്യപ്പനെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലെന്ന് ചില ചങ്ങാതിമാര്‍ പറയാറുണ്ട്. എന്നാല്‍ എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. അയ്യപ്പന്‍ എന്റെ വീട്ടില്‍ എത്രയോ വട്ടം വന്നിട്ടുണ്ട്. അപ്പനോടൊക്കെ വളരെ മാന്യമായിട്ടാണ്‌ പെരുമാറ്റം. അപ്പന്‌ അയ്യപ്പനെ ഏറെ ഇഷ്ടമായിരുന്നു. അയ്യപ്പന്‍ മദ്യപിക്കാറുണ്ട്. എന്നാല്‍ മദ്യപിച്ച അയ്യപ്പന്റെ അരികിലേക്ക്‌ സരസ്വതി ഒരു മടിയുമില്ലാതെ കടന്നു വരുന്നു. മലയാളത്തിലെ ഏതു കവിയേക്കാളും വലിയ കവി അയ്യപ്പനാണ്‌.
-സെബാസ്റ്റ്യന്‍

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും;ജിജ്ഞാസയുടെ ദിവസങ്ങളില്‍പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
മറവി
സി ശ്രീകുമാര്‍
അന്നു നീയെന്നെ വാനോളം സ്നേഹിച്ചു നിന്നെ ഞാനോ കടലോളം മോഹിച്ചു.
എന്നുമെന്നെ നീ ഓര്‍ത്തോര്‍ത്തുറങ്ങി പോല്‍!എന്നുമെന്നെക്കണി കണ്ടുണര്‍ന്നു പോല്‍! നിന്‍ കിനാവില്‍ ഞാന്‍ തോണി തുഴഞ്ഞു പോല്‍! നിന്‍ കവിളിന്‍ തുടുപ്പായ് വിടര്‍ന്നു പോല്‍!
നിന്റെ കണ്ണില്‍ക്കവിതകള്‍ കണ്ടു ഞാന്‍ നിന്റെ കാതില്‍ക്കഥകള്‍ പറഞ്ഞു ഞാന്‍ നിന്നെയും തേടി കാതങ്ങള്‍ താണ്ടി ഞാന്‍നിന്റെ നെറ്റിയില്‍ ചന്ദനം ചാര്‍ത്തി ഞാന്‍
നിന്റെ കൈകളില്‍ മുത്തം ചൊരിഞ്ഞു ഞാന്‍നിന്റെ ചുമ്പനമേറ്റു കുളിര്‍ത്തു ഞാന്‍ നിന്റെ മുറ്റത്തു പൂവായ് വിടര്‍ന്നു ഞാന്‍ നിന്റെ പാട്ടിന്റെ താളമായ്ത്തീര്‍ന്നു ഞാന്‍

No comments: